തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തമിഴന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ആയ മോസസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണെന്നാണ് സംശയം. കാഞ്ചീപുരത്തെ ഭൂമാഫിയയും രാഷ്‌ട്രീയക്കാരും തമ്മിലെ ബന്ധങ്ങള്‍ തുറന്ന് കാട്ടുന്ന വാര്‍ത്താ പരമ്ബര റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് വീടിനു മുന്നില്‍ വെച്ച് മോസസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഗുണ്ടകളാണെന്ന് ആരോപിച്ച് മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇവിടെ ഭൂമാഫിയ രാഷ്‌ട്രീയ ബന്ധത്തെ സംബന്ധിച്ച മോസസിൻ്റെ വാര്‍ത്താ പരമ്പര സ്ഥലത്ത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍പ് ലഹരിസംഘവുമായി രാഷ്‌ട്രീയ നേതൃത്വത്തിന് ബന്ധമുണ്ടെന്നും മോസസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കൊലപാതകം കാഞ്ചീപുരം പഴയ നല്ലൂര്‍ പൊലീസ് അന്വേഷിക്കും. തമിഴ്‌നാട് പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ മുഖ്യമന്ത്രിയ്‌ക്ക് പരാതിനല്‍കി.