KOYILANDY DIARY.COM

The Perfect News Portal

എ.ബി.വി.പി. കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വാശ്രയ എം.ബി.ബി.എസ്. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ എ.ബി.വി.പി. കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച്‌ അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ചാണ് അക്രമാസക്തമായത്. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് രണ്ടുപേര്‍ കളക്ടറേറ്റിനുള്ളിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. ഇവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

കണ്ണീര്‍വാതകഷെല്ലിന്റെ ചീളുതറച്ച ന്യൂസ് 18 ക്യാമറാമാന്‍ വിനോദ്കുമാറിന് പരിക്കേറ്റു. വിനോദിനെ സ്വകാര്യ ആശു
പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം വരുണ്‍പ്രസാദ്, സംസ്ഥാനസമിതി അംഗങ്ങള്‍ എന്‍.എ. അര്‍ജുന്‍, ഡി.എസ്. അഭിരാം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. അറസ്റ്റ് ചെയ്ത 23 പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *