KOYILANDY DIARY.COM

The Perfect News Portal

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പരിഗണിക്കും; മന്ത്രി എകെ ശശീന്ദ്രൻ

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശത്തുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നഷ്ടപരിഹാരത്തുക ഉയർത്തുന്നതും പരിഗണിക്കും. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വകുപ്പിനില്ലെന്നും അതിന് പുതിയ സംവിധാനം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാപകമായി വനം വകുപ്പ് നടത്തിയ വനസൗഹൃദ സദസ്സുകളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. എല്ലാവർക്കും നഷ്ടപരിഹാരം നൽകാനുള്ള ശേഷി വനം വകുപ്പിനില്ല. ഇതിന് പുതിയ സംവിധാനം കണ്ടെത്തും. വന്യജീവി ആക്രമണം നേരിടുന്നവർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. വന്യജീവി ആക്രമണം കൂടുതലുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം, പ്രതിരോധ പ്രവർത്തനം, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിൽ ശുപാർശ സമർപ്പിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.

Advertisements
Share news