വിരലിൽ കുടുങ്ങിയ മോതിരം അഗ്നി രക്ഷാസേന മുറിച്ചു മാറ്റി
കൊയിലാണ്ടി: 7 വയസ്സുകാരിക്കും 56 കാരനായ കിടപ്പ് രോഗിയുടെയും വിരലിൽ കുടുങ്ങിയ മോതിരം അഗ്നി രക്ഷാസേന മുറിച്ചു മാറ്റി. മോതിരം കൈവിരലിൽ കുടുങ്ങി നീര് വന്നു അഴിക്കാൻ പറ്റാതെ വേദനയുമായി ഫയർ സ്റ്റേഷനിൽ എത്തുന്നവരുടെ നിര ഇപ്പോൾ നീളുകയാണ്. ഇന്ന് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ടു പേർക്കാണ് കുടുങ്ങിയ വിരലിൽ നിന്ന് മോതിരം മുറിച്ചുമാറ്റിയത്. മൂടാടി സ്വദേശിനിയായ ആയിഷ നിജ (7) ആണ് സ്റ്റീൽ മോതിരം ഇട്ട് നീരുവന്ന വിരലുമായി ഫയർ സ്റ്റേഷനിൽ എത്തിയത്.
പരിമിതമായ ഉപകരണങ്ങൾ കൊണ്ട് അഴിക്കാൻ നോക്കിയെങ്കിലും പറ്റാതെ വരികയും തൊട്ടടുത്ത നെസ്റ്റ്’കെയർ ഹോമിൽ എത്തിക്കുകയും അസി. സ്റ്റേഷൻ ഓഫീസർ പി. കെ. പ്രമോദിൻ്റ സാന്നിധ്യത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ പി. വി. മനോജ് ക്ലിനിക്കിൽ വെച്ച് മോതിരം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് കട്ട് ചെയ്തു മാറ്റിയത്. ഇതിനു പുറമെ ചെങ്ങോട്ട്കാവ് സ്വദേശി (53) വയസ്സുള്ള കിടപ്പു രോഗിയായ വിജയനെയും അഗ്നിരക്ഷാ സേനാംഗങ്ങൾ വീട്ടിലെത്തി വിരലിൽ കുടുങ്ങി കിടന്ന സ്വർണ മോതിരം മുറിച്ചു മാറ്റി. സ്കൂൾ അധികൃതരും രക്ഷിതാക്കളും കുട്ടികളെ ഇത്തരം മോതിരങ്ങളും കൈ വളകളും ഇടുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്താലേ ഇതുപോലെയുള്ള അപകടങ്ങളെ ഇല്ലാതാക്കാൻ പറ്റൂ.