പര്യടനം തുടരുന്നു: കാനത്തിൽ ജമീലക്ക് വഴിനീളെ സ്വീകരണം
കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ദിവസത്തെ പര്യടനം തിക്കോടി പഞ്ചായത്തിലെ തട്ടാടത്ത് മുക്കിൽ നിന്ന് ആരംഭിച്ചത്. തട്ടാരത്ത് മുക്കിലും, പള്ളിമുക്കിലും വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. കോഴിപ്പുറത്ത് സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും സ്ഥാനാർത്ഥിയെ കോഴിപ്പുറത്തുകാർ വരവേറ്റു. ഹൃദ്യമായ സ്വീകരണത്തിനു നന്ദി പറഞ്ഞു കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരേണ്ടതിൻ്റെ ആവശ്യകത സ്ഥാനാർത്ഥി ഊന്നി പറഞ്ഞു.
മുൻകാലങ്ങളിൽ മറ്റൊരു സർക്കാറിനും ചെയ്യാൻ കഴിയാത്ത മഹത്തായകാര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിൻ്റെ പ്രകടന പത്രികയിലൂടെ വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന് എന്ന് ഉറപ്പു നൽകിയിരിക്കുന്നത്. ഈ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധ്യമാക്ക കയുള്ളുവെന്ന് കാനത്തിൽ ജമീല വോട്ടർമാരോട് പറഞ്ഞു. തിക്കോടി പാറക്കുളത്ത സ്വീകരണവും ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായിരുന്നു. 11 മണിയോടെ തിക്കോടി തെക്കേ കടപ്പുറത്തെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്വല സ്വീകരണമാണ് കടപ്പുറത്തെ ജനങ്ങൾ നൽകിയത്. സ്വീകരണ യോഗത്തിൽ വച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായ ലീഗ്പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖിന് കെ ദാസൻ എം എൽ എ ചെങ്കൊടി നൽകി സ്വീകരിച്ചു.
വൈകിട്ട് മൂന്നോടെ സ്ഥാനാർഥി പര്യടനം നന്തിമേഖലയിലെ ഞെട്ടിക്കര പാലം എരവത്ത് മുക്ക് മുത്തായം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നു. പാറക്കാട് നടന്ന സ്വീകരണ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മുന്നൂറിലധികം വരുന്ന സ്ത്രീകൾ സ്ഥാനാർത്ഥിയെ കാത്തുനിൽപ്പുണ്ടായിരുന്നു. പാറക്കാട് . ചിങ്ങപുരം, മുചുകുന്ന് നോർത്ത്, ഓട്ടുകമ്പനി, ഹിൽ ബസാർ, മൂടാടി, പാലക്കുളം, മന്ദമംഗലം, പിഷാരികാവ്, പുളിയഞ്ചേരി, മുണ്ടിയാടി താഴെ എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്കു ശേഷം കൊടക്കാട്ടും മുറിയിലാണ് തിങ്കളാഴ്ചത്തെ പര്യടനം സമാപിച്ചത്. സ്ഥാനാർത്ഥി യോടൊപ്പം എൽ ഡി എഫ് നേതാക്കളായ പി വിശ്വൻ, കെ ദാസൻ, ടി ചന്തു, കെ. കെ. മുഹമ്മദ്, എൻ. ശ്രീധരൻ , അഡ്വ: എസ് സുനിൽ മോഹൻ, സി. സത്യചന്ദ്രൻ, കെ. ടി. എം. കോയ എം. പി ശിവാനന്ദൻ, സരോദ് ചങ്ങാടത്ത്, രാമചന്ദ്രൻ കുയ്യണ്ടി, സി. അശ്വനി ദേവ്, കെ ജീവാനന്ദൻ, കെ രവീന്ദ്രൻ, സി. രമേശൻ, രമേശ് ചന്ദ്ര, എൻ. വി. രാമകൃഷ്ണൻ, സുരേഷ് ചങ്ങാടത്ത്, ടി. ഷീബ, എൽ.ജി ലിജീഷ്, ബിജു കളത്തിൽ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.