ദേശീയപാതയുടെ ടാറിംഗ് ഡൈഡ് മണ്ണിടാത്തത് അപകട ഭീഷണി ഉയരുന്നു
കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ സ്ലൈഡിംഗ് നടത്താത്തതിനാൽ വാഹനങ്ങൾ താഴുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ് വാഹനങ്ങൾക്ക് വിനയാവുന്നത്. വലിയ വാഹനങ്ങൾക്കും, ചെറിയ വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയായിരിക്കുകയാണ്.
കണ്ടെയ്നർ പോലുള്ള വണ്ടികൾ റോഡരുകിലൂടെ ഇറക്കിയാൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ്. ദേശീയ പാതയിൽ, മൂടാടി, സിൽക്ക് ബസാർ, കൊല്ലം കൊയിലാണ്ടി എന്നിവിടങ്ങളിലൊന്നും സ്ലൈഡിംഗ് പൂർത്തിയായിട്ടില്ല. ടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായി റോഡ് ഉയർന്നതോടെ വാഹനങ്ങൾ ഇറക്കാനോ കയറ്റാനോ പറ്റാത്ത അവസ്ഥ യാണ് കഴിഞ്ഞ ദിവസം സിൽക്ബസാറിൽ കെണ്ടെയ്നർ ലോറി റോഡരുകിൽ താഴ്ന്നതിനെ തുടർന്ന് മണിക്കൂറുകളോളം കഴിഞ്ഞാണ് മാറ്റാൻ കഴിഞ്ഞത്. എതിരെ വാഹനങ്ങൾ വരുമ്പോൾ വാഹനങ്ങൾ ഇറക്കി കൊടുത്താൽ വാഹനം അപകടത്തിൽ പെടുന്ന അവസ്ഥയായിട്ടും യാതൊരു നടപടിയും ദേശീയ പാത അധികൃതർ നടത്താത്തതിൽ പ്രതിഷേധമുണ്ട്.