തടയണയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മലപ്പുറം: ഏലംകുളം മപ്പാട്ടുകരയില്‍ എളാട് തടയണയിലെ ചുഴിയില്‍ മുങ്ങി അത്യസന്ന നിലയില്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു. കുന്നക്കാവ് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷെഹീം(17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുഹമ്മദ് ഷെഹീം തടയണയിലെ ചുഴിയില്‍ മുങ്ങുകയായിരുന്നു.അത്യാസന്ന നിലയിലായിരുന്ന മുഹമ്മദ് ഷെഹീമിനെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിപ്പിച്ചിരുന്നു.
കുന്നക്കാവ് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് . മാട്ടായ് പാലത്തോള്‍ നീരാണി ഹംസയുടെ മകനാണ് ഷഹീം. കൂട്ടുകാര്‍ക്കൊപ്പം മപ്പാട്ടുകരയില്‍ പുഴയിലെ എളാട് ചെക്ക്ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഷെഹീം വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് മരണപ്പട്ടത്.
മരണപ്പെട്ട ഷെഹീമിന്റെ മൃതദേഹം ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ മൃതദേഹം വൈകിട്ട് ഏലംകുളം തെക്കുംപുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.സലീനയാണ് മുഹമ്മദ് ഷെഹീമിന്റെ മാതാവ്.വിദ്യാര്‍ത്ഥിനികളായ റീമ,ഷഹിമ ഒന്നര വയസ്സുള്ള റഷ എന്നിവര്‍ സഹോദരിമാരാണ്.
വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിച്ച ചെക്ക്ഡാമില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി അപകടം സ്ഥിരമായിട്ടുണ്ട്. ഇത് നാട്ടുകാരില്‍ ഏറെ ഭീതി പരത്തിയിട്ടുണ്ട്. കിലോമീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെക്ക്ഡാമില്‍ പാറക്കൂട്ടങ്ങളും അഗാധചുഴികളും ഉണ്ടെന്നാണ് പറയുന്നത്. വേനല്‍ക്കാലങ്ങളില്‍ ദൂരദിക്കുകളില്‍നിന്നുവരെ ആളുകള്‍ കുളിക്കാനായി ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ യാതൊരു സുരക്ഷാ സംവിധാനവും മേഖലയില്‍ ഇല്ലാത്ത അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.