കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കെതിരെ കോൺഗ്രസ്സിന് അട്ടിമറി ജയം
ബംഗ്ലൂര്: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിന് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 5000ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചത്. സൗമ്യ 53,151 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ പ്രഹ്ലാദിന് 48302 വോട്ടുകളാണ് ലഭിച്ചത്. 2013ലെ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബിജെപി വിജയിച്ച മണ്ഡലമായിരുന്നു ജയനഗര്‍.
മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ബിഎന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. വിജയകുമാറിന്റെ സഹോദരനായിരുന്നു പിന്നീട് സ്ഥാനാര്‍ഥിയായി എത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സൗമ്യ റെഡ്ഡി.
11 ന് നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,11,989 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.