KOYILANDY DIARY

The Perfect News Portal

കരാറുകാരന്റെ പണി തെറിപ്പിച്ച്‌ മന്ത്രി മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ഇങ്ങനെ

കാസര്‍കോട്: കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദി റിയാസിന്റെ നടപടി തുടരുന്നു. ഇന്നലെ ദേശീയപാത 766ല്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന കരാറുകാരായ നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന കമ്പനിക്കെതിരെ അദ്ദേഹം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. തൊട്ട് പിന്നാലെ ഇന്ന് കാസര്‍കോടുള്ള എം ഡി കണ്‍സ്ട്രക്ഷന്‍ എന്ന കമ്ബനിക്കെതിരെയാണ് മന്ത്രി നടപടിയെടുത്തത്. റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിക്കുകയും സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നുമാണ് ഈ കമ്ബനിക്കെതിരെ നടപടിയെടുത്തത്. പേരാമ്പ്ര-താന്നിക്കണ്ടി – ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് പെതുമാമത്ത് വകുപ്പ് കരാറുകാരെ പുറത്താക്കുന്ന നടപടി സ്വീകരിച്ചത്.

2020 മേയ് 29നാണ് ഇവിടെ റോഡ് പണിയാരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപയും അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. എംഎല്‍എമാര്‍ കാരാറുകാരെയും കൂട്ടി തന്റടുക്കലേക്ക് വരരുതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രിക്ക് പൂര്‍ണ പിന്തണയാണ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *