കണ്ണൂരിൽ ആർ. എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ടു
തലശേരി: പിണറായിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവര്‍ പിണറായി ഓലയമ്ബലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്ബലത്തെ പെട്രോള്‍ പമ്ബിനു എതിര്‍ വശത്താണ് സംഭവം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ വീടിനടുത്ത് വച്ചാണ് അക്രമിസംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
വെട്ടേറ്റ് തലയ്ക്കും കഴുത്തിനും കൈയ്ക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.