കഞ്ചാവ് വിൽപ്പനക്കിടെ രണ്ട് പേർ അറസ്റ്റിൽ
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ പുതിയ ബസ്സ്റ്റാന്റെ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. മൂടാടി കുന്നുമ്മൽ സുമേഷ് (28) നടുവണ്ണൂർ തേലേറ്റിയിൽ ഹർഷാദ് (34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്ഇ 100 ഗ്രാം കഞ്ചാവ് പിടികൂടി. ഇവരൊടൊപ്പമുണ്ടായിരുന്ന പന്തലായനി അരിക്കുന്നുമ്മൽ മുനീർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതിരാവിലെ പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവ് വില്പനയെന്ന് എക്സൈസ് സംഘം പറഞ്ഞു. കൂടാതെ ക്രിമിനൽ കേസുകളിലും പ്രതികളാണ്. ലോറി ഡ്രൈവറെ കുത്തി പരിക്കേൽപിച്ച് പണം കവർന്ന കേസിൽ മുനീറിനൊപ്പം ഹർഷാദ് കൂട്ടുപ്രതിയാണ്. ബ്രൗൺഷുഗർ ഉപയോഗിക്കുന്നതിനിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന മുനീറിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തുകയായിരുന്നു.
കഞ്ചാവ് വില്പന നടത്തുന്നതിനിടെ തനിക്ക് മാരക രോഗമാണെന്ന് പറഞ്ഞു ഉദ്യോഗസ്ഥരെ അകറ്റി നിർത്തി രക്ഷപ്പെടലാണ് പതിവ്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ എം. ഷമീർ ഖാൻ, സി.രാമകൃഷ്ണൻ, കെ.ഗണേഷ്, സായിദാസ്, ബി.എൻ.ഷൈനി, കെ.ടി.ഷംസുദ്ദീൻ, തുടങ്ങിയവരാണ് റെയ്ഡിഡിന് നേത്വം നൽകിയത്.