KOYILANDY DIARY

The Perfect News Portal

ആദിവാസി ഭൂമി കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണം

നടുവണ്ണൂര്‍: ചക്കിട്ടപാറ നരേന്ദ്രദേവ് ആദിവാസി കോളനിയിലുള്ളവര്‍ക്ക് പട്ടയത്തിലൂടെ പതിച്ചു നല്‍കിയ ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ മൊത്തം 22 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത്. 1980-ല്‍ ഓരോ കുടുംബത്തിനും ഒരു ഏക്കര്‍വീതമാണ് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ പലര്‍ക്കും പുരയിടം മാത്രമേയുള്ളൂ. ആദിവാസിഭൂമി കൈമാറാന്‍ കളക്ടറുടെ അനുമതി വേണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് കൈമാറ്റം നടന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. വേദിയുടെ താലൂക്ക് ചെയര്‍മാന്‍ പി.ബി. അജിത്ത് അധ്യക്ഷത വഹിച്ചു. പി.പി. ദാമോദരന്‍, റെജിന്‍ പൂഴിത്തോട്, വി. റഫീഖ്, പി.ആര്‍. രോഷിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *