കുന്ന്യോറമല വിഷയം; എം. പി. കെ. മുരളീധരന്‍ എം. പി വീണ്ടും സന്ദർശനം നടത്തി
കൊയിലാണ്ടി : കുന്ന്യോറമല മണ്ണിടിച്ചിൽ; കെ. മുരളീധരന്‍ എം. പി വീണ്ടും സന്ദർശനം നടത്തി. ബൈപ്പാസിനായി മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിഞ്ഞ് ഭീഷണിയിലായ കുന്ന്യോറമല നിവാസികളെ കാണുവാനാണ് കെ. മുരളീധരന്‍ എം പി വീണ്ടുമെത്തിയത്. കഴിഞ്ഞ തവണ വാഗ്ദാനം നല്‍കിയത് പോലെ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തിക്കൊണ്ടായിരുന്നു എം പി യുടെ സന്ദര്‍ശനം.
കരാര്‍ പ്രവൃത്തി ഏറ്റെടുത്തവരുടെ അനാസ്ഥയാണ് കുന്ന്യോറമല നിവാസികളുടെ ദുരിതത്തിന് കാരണം. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി കെട്ടുകയും കുന്ന്യോറമല നിവാസികളുടെ ആവശ്യത്തിനനുസരിച്ചുള്ള സര്‍വ്വീസ് റോഡ് പണിത് പ്രശ്നത്തിന് പരിഹാരം കാണണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Advertisements
കെ. സുമതി (വാര്‍ഡ് കൗണ്‍സിലര്‍), അഡ്വ. പി. ടി. ഉമേന്ദ്രന്‍, അഷ സന്തോഷ് സിന്‍ഹ (എന്‍. എച്ച്. പ്രൊജക്ട് ഓഫീസര്‍), പ്രൊജക്ട് മാനേജര്‍മാരായ പ്രേംകുമാര്‍, വിനോദ് ജയിന്‍ എന്നിവരും എം പി യോടൊപ്പമുണ്ടായിരുന്നു. കുന്ന്യോറമല നിവാസികള്‍ക്ക് വേണ്ടി പ്രദീപന്‍, ഗംഗാധരന്‍, രജീഷ്, വിനോദ്, വിജീഷ്, അഞ്ജലി എന്നിവര്‍ സര്‍വ്വീസ് റോഡിനായുള്ള ആവശ്യം ഉന്നയിച്ചു.