ഗുജറാത്ത് വംശഹത്യ: മോഡിക്ക് നേരിട്ട് പങ്കുണ്ടായിരുന്നെന്ന് BBC
ഗുജറാത്ത് വംശഹത്യ: മോഡിക്ക് നേരിട്ട് പങ്കുണ്ടായിരുന്നെന്ന: BBC.. ഗുജറാത്തിൽ 2002ൽ നടന്ന മുസ്ലീം വംശഹത്യയിൽ നരേന്ദ്ര മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിയ്‌ക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് അടിസ്ഥാനമായത് ബ്രിട്ടീഷ് സർക്കാർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ട് സർക്കാർ രഹസ്യമാക്കിവെച്ചിരുന്നു. ഇതുവരെ പ്രസിദ്ധീകരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഈ റിപ്പോർട്ട് ആധാരമാക്കിയാണ് ബിബിസി ഡോക്യുമെന്ററി ചെയ്‌തത്. റിപ്പോർട്ടിന്റെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ പലതവണയായി കാണിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണ് ബിബിസി യുകെയിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. ഗുജറാത്തിൽ നടന്ന സംഭവങ്ങളിൽ ആശങ്കാകുലരായ യുകെ ഗവൺമെന്റ് അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നുവെന്ന് മുൻ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ഡോക്യുമെന്ററിയിൽ അഭിമുഖത്തിൽ പറയുന്നു. “ഒരു അന്വേഷണം ഏർപ്പെടുത്തി. ഒരു സംഘം ഗുജറാത്തിൽ പോയി എന്താണ് സംഭവിച്ചതെന്ന് സ്വയം കണ്ടെത്തി. അവർ വളരെ സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കി.’’‐അദ്ദേഹം പറയുന്നു.
അക്രമത്തിന്റെ വ്യാപ്തി റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ വലുതാണെന്നും മുസ്ലീം സ്ത്രീകൾക്കെതിരെ വ്യാപകവും ആസൂത്രിതമായ ബലാത്സംഗം നടന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഹിന്ദുമേഖലകളിൽ നിന്ന് മുസ്ലീങ്ങളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപം നടന്നതെന്നും അതിൽ പറയുന്നു. ആ നിർദേശം മോദിയിൽ നിന്നാണ് വന്നത് എന്നത് സംശയാതീതമാണെന്ന് ഡോക്യുമെന്ററിയിൽ വ്ക്തമാക്കുന്നത്.