KOYILANDY DIARY.COM

The Perfect News Portal

ഉടമസ്ഥനെ 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് കടിച്ചു തിന്നു

ടെക്‌സസ്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57കാരനെ പതിനെട്ട് വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷണമാക്കിയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഫ്രെഡി മാക്കി (57) നെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നായ്ക്കള്‍ ഇയാളെ കൊന്നു തിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.

ടെക്‌സസിന് സമീപത്തെ വെനസിലായിരുന്നു ഫ്രെഡി താമസിച്ചിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തു പോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല.അന്വേഷണത്തില്‍ മാക്കിന്റെത് എന്ന് തോന്നിക്കുന്ന അസ്ഥികൂടങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റേതാണെന്ന് ആദ്യം സംശയിച്ചിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ വസ്ത്രങ്ങളും തലമുടികളും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.

നായ്ക്കള്‍ മനുഷ്യ മാംസം തിന്നുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാല്‍ വസ്ത്രവും മുഴുവന്‍ മാംസവും കഴിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. നായ്ക്കള്‍ അവരെ വളര്‍ത്തുന്നയാളെ തന്നെ ഭക്ഷണമാക്കുമെന്ന് വിശ്വസിക്കാന്‍ മുതിര്‍ന്ന ഓഫീസര്‍മാക്ക് അദ്യം കഴിഞ്ഞിരുന്നില്ലെന്നും ജോണ്‍സണ്‍ കൗണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisements

അതേസമയം, മാക്ക് മറ്റെന്തെങ്കിലും അസുഖം ബാധിച്ച്‌ മരിച്ചതാവാമെന്നും തുടര്‍ന്ന് മൃതദേഹം നായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നിട്ടുണ്ട്. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കള്‍ വകവരുത്തി. മൂന്നു നായ്ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്നു പൊലീസ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *