KOYILANDY DIARY.COM

The Perfect News Portal

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം

കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍. മുന്‍ വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രത്യേകിച്ച്‌ ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജില്ലയില്‍ പലയിടങ്ങളിലും ഇതിനോടകം പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.

വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചട്ടികളുടെ അടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, വീടിന്‍റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍, കെട്ടിടനിര്‍മാണ സൈറ്റുകള്‍, തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കണം. ഇത്തരം ഇടങ്ങളില്‍ കൊതുകുകള്‍ മുട്ടയിടുകയും ഒരാഴ്ചയ്ക്കകം അവ പൂര്‍ണ വളര്‍ച്ച എത്തുകയും ചെയ്യും. അതിനാല്‍ ആഴ്ചയിലൊരു ദിവസം വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരങ്ങളിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കാനായി ഉറവിട നശീകരണം നടത്തണം. പ്ലാന്‍റേഷനുകളിലും കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും ജോലിയെടുക്കുന്ന തൊഴിലാളികള്‍ കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊതുകുകടി ഏല്‍ക്കാതിരിക്കുന്നതിനായി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള ലേപനങ്ങള്‍ പുരട്ടുക, പകല്‍ ഉറങ്ങുന്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനി പകരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും. പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *