മംഗളം ചാനൽ മേധാവി അജിത്ത്കുമാർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ചാനല്‍ മേധാവിയും സി.ഇ.ഒ അജിത്ത് കുമാര്‍ അടക്കം ഏഴ് പേരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ഇതില്‍ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഒമ്ബത് പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന് ഡി.ജി.പി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

