KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരത് ദുരന്തമായി മാറുന്നു. മറ്റ് ട്രെയിനുകള്‍ വഴി മാറണം; 2 മണിക്കൂറിലേറെ വൈകി ദുരിതയാത്രയാകുന്നു

മറ്റ് ട്രെയിനുകള്‍ വഴി മാറണം; വന്ദേഭാരത് ദുരന്തമായി മാറുന്നു. 2 മണിക്കൂറിലേറെ വൈകി ഒടുന്ന ദുരിതയാത്ര ജനത്തിന് മടുത്തു. ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ടിവരുമെന്ന് വിലയിരുത്തൽ. വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാനാണ് മറ്റു ട്രെയിനുകളെ വഴിയില്‍ പിടിച്ചിടുന്നത് ഇത് വ്യാപക പരാതിയായിരിക്കുകയാണ്.

തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ 2 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെയാണ് ദിരിതം ഇരട്ടിച്ചത്. പതിവു ട്രെയിനുകള്‍ പിടിച്ചിടുന്നത് തുടർക്കഥയാവുകയാണ്. കൂടാതെ സിഗ്‌നല്‍ തകരാര്‍, മണ്ണിടിച്ചില്‍ എന്നിവ കൂടിയാകുന്നതോടെ യാത്രാ ക്ലേശം ഇരട്ടിക്കുകയാണ്. ആലപ്പുഴ വഴി 69 കിമീ ഒറ്റവരിപ്പാതയായതിനാല്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതും ആ റൂട്ടിലാണ്.

വന്ദേഭാരത് കാസര്‍കോട്ടേയ്ക്ക് കടന്നു പോകുമ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ- എറണാകുളം സ്‌പെഷല്‍, എറണാകുളം- കായംകുളം സ്‌പെഷല്‍ എന്നിവ പിടിച്ചിടുന്നു. വൈകിട്ടുള്ള എറണാകുളം-കായംകുളം സ്‌പെഷല്‍, വന്ദേഭാരത് കടന്നു പോകാന്‍ കുമ്പളത്ത് 20 മിനിറ്റും ആലപ്പുഴ-എറണാകുളം സ്‌പെഷലിനായി തുറവൂരിലും 20 മിനിറ്റ് പിടിക്കുന്നതോടെ എന്നും വൈകിയാണ് ആലപ്പുഴയില്‍ എത്തുന്നത്.

Advertisements

ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വേണ്ടി ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്. 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് വന്ദേഭാരതിനു വേണ്ടി സമയം മാറ്റിയെങ്കിലും പല ദിവസങ്ങളിലും കോഴിക്കോട്ടെത്തുന്നത് മണിക്കൂറുകള്‍ വൈകി രാത്രി 11ന് ശേഷമാണ്. കൂടാതെ തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇരു ദിശയിലും 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്.

 

കൂടാതെ ചാലക്കുടിയില്‍ ഏറനാട്, ഷൊര്‍ണൂര്‍ ഔട്ടറില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു വണ്ടികളും പിടിച്ചിടുന്നു. വന്ദേഭാരതിന്റെ (കോട്ടയം) മടക്കയാത്രയില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ഇടക്കോടും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി പരപ്പനങ്ങാടിയിലും നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് പുതുക്കാടും 15 മുതല്‍ 20 മിനിറ്റ് വരെ പിടിക്കുന്നു.

Share news