സാധാരണക്കാരൻ്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതി
കൊയിലാണ്ടി: സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതികൾ എന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു. സമൂഹത്തെ സ്വാധീനിക്കുന്ന സുപ്രദാനമായ അമൂല്യ പ്രവൃത്തിയാണ് അഭിഭാഷകവൃത്തി എന്നും, സ്വാതന്ത്ര കാലത്തും സ്വാതന്ത്രാനന്തര കാലത്തും ഭരണഘടന രൂപീകരണ കാലത്തും അഭിഭാഷകരുടെ പങ്ക് വലുതാണ്. അഭിഭാഷകരുടെ സാമൂഹിക സുരക്ഷിതത്വം ബാർ അസോസിയേഷന്റെ കൂടി ചുമതലയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി ബാർ അസോസിയേഷനിൽ ആർ.ക്കെ. വേണുനായരുടെയും പി.കെ. കരുണന്റെയും ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജഡ്ജ്. കൃഷ്ണകുമാർ, ജഡ്ജ് ടി.പി. അനിൽ (പോക്സോ) എൻ. ചന്ദ്രശേഖരൻ, ഗോപകുമാർ. പ്രിയേഷ് ലാൽ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഉമേന്ദ്രൻ സ്വാഗതവും അഡ്വ. ടി. എൻ. ലീന, ജഡ്ജ് വിശാഖ്, മാജിസ്‌ട്രേറ്റ് ശ്രീജാ ജനാർദനൻ നായർ, മുൻസിഫ് ആമിനക്കുട്ടി എന്നിവർ സംബന്ധിച്ചു.