KOYILANDY DIARY

The Perfect News Portal

മത്സ്യ കൃഷിക്ക് കുറ്റ്യാടിക്ക് ഇരട്ട കിരീടം

കുറ്റിയാടി: മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ഇരട്ട പുരസ്കാരങ്ങളുടെ നിറവില്‍ കുറ്റിയാടി. മികച്ച മത്സ്യക്കര്‍ഷകനും, മികച്ച അക്വാ കോ-ഓര്‍ഡിനേറ്റര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലാതല അവാര്‍ഡുകളാണ് കുറ്റിയാടിയെ തേടിയെത്തിയത്.

മികച്ച മത്സ്യകര്‍ഷകനായി കായക്കൊടി പഞ്ചായത്തിലെ ദേവര്‍കോവിലെ ടി. ഇബ്രാഹിം, അക്വ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററായി തൊട്ടടുത്ത കാവിലുമ്പാറ പഞ്ചായത്തിലെ ടി.എ. നാരായണന്‍കുട്ടി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച മത്സ്യക്കര്‍ഷകന് 15,000 രൂപയും കോ-ഓര്‍ഡിനേറ്റര്‍ക്ക് 5000 രൂപയുമാണ് പാരിതോഷികം. കൂടാതെ പ്രശസ്തിപത്രവും നല്‍കും.

ജൂലൈ 10-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി മേഴ്സിക്കുട്ടി അമ്മ പുരസ്കാരങ്ങള്‍ നല്‍കും. മികച്ച മത്സ്യക്കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം രണ്ടുവര്‍ഷം മുമ്പാണ് മത്സ്യകൃഷി തുടങ്ങിയത്. വീടിനോടുചേര്‍ന്ന 30 സെന്റ് സ്ഥലത്തെ വലിയ കുളമാണ് കൃഷിയിടം. കട്ല, രോഹു, മൃഗാല തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്.

Advertisements

ഫിഷറീസ് വകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ കാവ്യയുടെയും പിന്തുണ പുരസ്കാരലബ്ധിക്ക് പിറകിലുള്ളതായി ഇബ്രാഹിം പറഞ്ഞു. മികച്ച കോ-ഓര്‍ഡിനേറ്റര്‍ പുരസ്കാരം നേടിയ നാരായണന്‍കുട്ടി പൂതമ്പാറ സ്വദേശിയാണ്. കാവിലുമ്പാറ പഞ്ചായത്തിലെ 139 പേരെ ഇദ്ദേഹം മത്സ്യകൃഷിയിലേക്ക് ആകര്‍ഷിച്ചു. ഫിഷറീസ് വകുപ്പ് നല്‍കുന്ന മത്സ്യങ്ങള്‍ക്കു പുറമേ ആസാം വാള, ഫിലോപ്പിയ, നട്ടര്‍ തുടങ്ങി പെട്ടന്ന് വളര്‍ന്ന് വലുപ്പം വെയ്ക്കുന്ന മത്സ്യങ്ങളും ഇദ്ദേഹം കൃഷിക്കാര്‍ക്കായി എത്തിച്ചുനല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *