KOYILANDY DIARY

The Perfect News Portal

ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് ഫാലി എസ് നരിമാന്‍ പിന്‍മാറി

ഡല്‍ഹി> ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ്. നരിമാന്‍. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിന്‍മാറുന്നതായി ഫാലി എസ്. നരിമാന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. അപേക്ഷ അംഗീകരിച്ച കോടതി പകരം അനില്‍ ബി ദിവാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. ഫാലി എസ് നരിമാനൊപ്പം ഗോപാല്‍ സുബ്രഹ്മണ്യവും അമിക്കസ്ക്യൂറിയായിരുന്നു. നേരത്തെ ബിസിസിഐക്ക് വേണ്ടി കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഫാലി എസ് നരിമാന്‍ ഒഴിഞ്ഞത്.

ഇന്നലെ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയിരുന്നു.തുടര്‍ന്ന് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെ അനുരാഗ് ഠാക്കൂറിനെ പുറത്താക്കിയത്. ക്രിക്കറ്റിനെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *