പേരാമ്പ്രയിൽ അജ്ഞാത ജീവി 7 ആടുകളെ കടിച്ച് കൊന്നു
കൊയിലാണ്ടി: പേരാമ്പ്രയിൽ അജ്ഞാത ജീവി 7 ആടുകളെ കടിച്ച് കൊന്നു. കായണ്ണയിലാണ് സംഭവം ചാലിൽ ചണ്ണങ്ങാടുമ്മൽ ബിജുവിന്റെ വീട്ടിലെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. ഇതോടെ നാട്ടുകാരാകെ ഭീതിയിലായിരിക്കുകയാണ്. അർദ്ധ രാത്രിയിലാണ് വന്യജീവി അക്രമം ഉണ്ടായതെന്ന് മനസിലാക്കാന്നതായി വീട്ടുകാർ പറഞ്ഞു. രാവിലെ ആട്ടിൻകൂട് തുറക്കുന്നതിനായി ബിജുവിന്റെ ബാര്യ ജിനിത കൂട്ടിനടുത്തേക്ക് പോയപ്പോഴാണ് ആടുകളെ കൂടിന് പുറത്തായി ചത്ത നിലയിൽ കാണപ്പെട്ടത്. ആടുകൾ കൂട്ടത്തോടെ ഇല്ലാതായതോടെ ഈ കുടുംബത്തിന്റെ ഏക വരുമാനമാണ് ഇതോടെ ന്ഷ്ടപ്പെട്ടത്.
കൂട് അടിച്ച് തകർത്താണ് ജീവി അകത്ത് കയറിയതെന്ന് മനസിലാക്കുന്നു. ഒരു ആടിനെ പകുതിയിലധികം തിന്ന നിലയിലാണുള്ളത് മറ്റ് ആടുളെ കഴുത്തിന് കടിച്ച് കൊന്നനിലയിലുമാണുള്ളത്. രാത്രി 12 മണിക്കുശേഷം നായകൾ കുരയ്ക്കുന്ന ശബ്ദം കേട്ടതായി ഇവർ പറഞ്ഞു. സമീപത്തെങ്ങും മറ്റ് ജീവികളുടെ കാൽപ്പാടുകൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പേരാമ്പ്ര സി.ഐ സജീവ് കുമാർ പെരുവണ്ണാമുഴി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദിനേശൻ അഭിനന്ദ്, എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
കായണ്ണ വെറ്ററിനറി ഡോക്ടർ സന്തോഷ് കുമാർ ആടുകളെ പോസ്റ്റ്‌മോർട്ടം നടത്തി. ചെറു ജീവികളാണ് ആക്രമിച്ചതെന്ന് വിലയിരുത്തുന്നത്. നായയോ ചെന്നായയോ ആകാമെന്നും അധികൃതർ വിലയിരുത്തുന്നു. കുടുബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.