കൊയിലാണ്ടിയിൽ ഭൂരേഖ കമ്പ്യൂട്ടർ വൽക്കരണ കേന്ദ്രത്തിൽ തിക്കും തിരക്കും
കൊയിലാണ്ടി: ഭൂരേഖ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ വിവര ശേഖരണ കേന്ദ്രത്തിൽ തിക്കും തിരക്കും. ഇന്ന് കാലത്ത് 9 മണി മുതലാണ് റവന്യൂ വകുപ്പ് വിവരശേഖരണം നടത്തുന്നത്. കൊയിലാണ്ടി താലൂക്കിൽ 52 കേന്ദ്ര ങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.
ഒരു വില്ലേജിൽ രണ്ട് കേന്ദ്രങ്ങൾ എന്ന നിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്. പന്തലായനി വില്ലേജിൽ കൊയിലാണ്ടി ബോയ്സ് ഹെയർസെക്കണ്ടറി സ്കൂളിൽ കാലത്ത് തന്നെ സ്ത്രീകളടക്കമുള്ള ഭൂഉടമകളുടെ നീണ്ട നിരയാണ് ഇതിനാൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
ആധാരം, ഭൂ ഉടമകളുടെ ആധാർ നമ്പർ, ഐ.വി.കാർഡിന്റെ നമ്പർ എന്നിവയാണ് ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിന്റെ പെട്ടെന്നുള്ള തീരുമാനം ഭൂ ഉടമകൾക്ക് എറെ പ്രയാസം സൃഷ്ടിക്കുന്നു. ജനപ്രതിനിധികളുടെ വാക്കുകൾക്ക് വില കൽപ്പിക്കാതെയാണ് യാതൊരു ആസൂത്രണവുമില്ലാതെ വിവര ശേഖരണം നടത്തുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.