അപൂര്‍വ്വരോഗം: പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം
കണ്ണൂര്‍: അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസ്സുകാരി ആര്യക്ക് സര്‍ക്കാര്‍ സഹായം. അര്യയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തും. ആശുപത്രിയിലെത്തി ആര്യയെ കാണുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് സ്കൂളില്‍ തളര്‍ന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആര്‍സിസിയിലേക്ക് മാറ്റി . അര്‍ബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകള്‍ ഉണ്ടാകുന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്.
ചികിത്സക്കായി വീടും സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാല്‍ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവര്‍ എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു ആര്യയും കുടുംബവും. അതിനിടയിലാണ് ആര്യയ്ക്ക് സാഹായഹസ്തവുമായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ മുന്നിട്ടിറങ്ങിയത്.