ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തു
.
തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തത് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പുതിയ തന്ത്രിയെ തീരുമാനിച്ചത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് തന്ത്രിയായി തുടരാൻ കഴിയില്ലെന്ന് കണ്ഠരര് രാജീവര് നേരത്തെ അറിയിച്ചിരുന്നു. തന്നെ തന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടും പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിർദേശിച്ചും നേരത്തെ തന്നെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.

വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടർന്ന് വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് കണ്ഠരര് ബ്രഹ്മദത്തനെ തന്ത്രിയായി തീരുമാനിച്ചത്.




