സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതി പോലീസ് പിടിയിൽ
കല്ലറ: സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച് മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ കിളിയോട് നെല്ലുവിള വീട്ടില്‍ ഉഷയാണ് (45) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുംപഴുതൂരിലുള്ള വീട്ടിനടുത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19 ന് ഇവര്‍ കല്ലറയിലെ താജ്മ ഹല്‍ ജുവലറിയില്‍ മോഷണം നടത്തിയിരുന്നു. കടയുടമ ഷാജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്നതും പിടിയിലാകുന്നതും.
ജുവലറിയില്‍ സ്വര്‍ണം വാങ്ങനെന്ന വ്യാജേന എത്തിയ സ്ത്രീ വളകളുടെ മോഡലുകള്‍ കാണിച്ച് തരാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ജീവനക്കാരന്‍ വളകള്‍ കൗണ്ടറിന് മുകളില്‍ വച്ച നേരം അവയിലൊരെണ്ണം വിദഗ്ദമായി ബാഗിനുള്ളിലാക്കി കടക്കുകയുമായിരുന്നു.