KOYILANDY DIARY

The Perfect News Portal

മകന് ഭീഷണിയുളളതായി പരാതിപ്പെട്ടിരുന്നു: ശുഹൈബിന്റെ പിതാവ്

കണ്ണൂര്‍: ഷൂഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛന്‍ മുഹമ്മദ് പറഞ്ഞു. മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് വീട്ടില്‍ വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.

മുമ്പ്‌ ജയിലില്‍ വച്ചും ഷുഹൈബിനെ ആക്രമിക്കാന്‍ ശ്രമം നടന്നതായും മുഹമ്മദ് വ്യക്തമാക്കി. ചിലര്‍ പിന്തുടരുന്നുവെന്ന് ശുഹൈബ് ശബ്ദ സന്ദേശം അയച്ചതായും പിതാവ് പറയുന്നു.

എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Advertisements

ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഒരു മണിയോടെയായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *