കുടിവെള്ള കൗണ്ടറുകൾ സ്ഥാപിക്കണം: സുരക്ഷ സ്വയം സഹായ സംഘം
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് നാടിന്റെ നാനാഭാഗത്തു നിന്നും ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തുന്നത്
വരുന്ന ദിവസങ്ങളിൽ ചൂടു കൂടുമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ മലിനജലത്തിലൂടെ പടർന്നു പിടിക്കുന്നതു കൊണ്ടും, ശുദ്ധജലത്തിന്റെ അപര്യാപ്തത കണക്കിലെടുത്തും ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളായ കൊല്ലം ടൗൺ, ആനക്കുളം, ചിറ പരിസരം, ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ ശുദ്ധമായ തിളപ്പിച്ചാറിയ ചൂടുവെള്ളം സൗജന്യമായി നൽകുന്ന കൗണ്ടറുകൾ പിഷാരികാവ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വലിയ വിളക്ക്, കളിയാട്ട ദിവസങ്ങളിൽ തുടങ്ങണമെന്ന് ആനക്കുളം സുരക്ഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു, എം.വി. രാജൻ, ശശി കോമത്ത്, പി.അജിത്ത് കുമാർ, ഇ. വേണു, എം.വി. സജിത്ത് കുമാർ കെ.പി. ബാബു എന്നിവർ സംസാരിച്ചു.