എം.വി. ഗോവിന്ദൻ മാസ്റ്റർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: എം.വി.ഗോവിന്ദൻ മാസ്റ്ററെ സിപിഐഎം സംസ്ഥാന സെക്രട്ടറിയാക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നം കാരണം അദ്ദേഹത്തിന് ചുമതലകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ധേഹത്തിന്റെകൂടി തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ന് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുത്തത്.
ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ഉൾപ്പെടെ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. നിലവിൽ മന്ത്രിയായിരിക്കുന്ന അദ്ധേഹത്തിന് ആ ചുമതലയിൽ, നിന്ന് മാറി നിൽക്കേണ്ടിവരും. ചടയിൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് അന്ന് മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രി സ്ഥാനം രാജിവെച്ചാണ് സംസ്ഥാന സെക്രട്ടറിപഥം ഏറ്റെടുത്തത്. അദ്ധേഹം സെക്രട്ടരി ചുമതല ഏറ്റെടുത്തതായാണ് അറിയുന്നത്.