സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു
തിരുവനന്തപുരം: സംഗീത സംവിധായകന്‍ മുരളി സിതാര (65) അന്തരിച്ചു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്കില്‍ ആമ്പാടി ഹൗസില്‍ ഞായറാഴ്ച പകലോടെ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. 1987ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടി സ്വപ്നങ്ങളാല്‍’ എന്ന ഗാനമാണ് ആദ്യ സിനിമാ ഗാനം. ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്ബോസറായിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവയ്ക്കടക്കം പാട്ടുകളൊരുക്കി. ഒഎന്‍വിയുടെ ഏഴുതിരികത്തും നാളങ്ങളില്‍, കെ ജയകുമാറിഎൻ്റെ കളഭമഴയില്‍ ഉയിരുമുടലും തുടങ്ങിയവ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.
ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയില്‍ ഊഞ്ഞാലാടും തുടങ്ങിയവ മുരളി സിതാരയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. 1991ലാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി തിങ്കളാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും. അസ്വാഭാവിക മരണത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. ഭാര്യ: ശോഭനകുമാരി. മക്കള്‍ : മിഥുന്‍ (കീബോര്‍ഡ് ആര്‍ടിസ്റ്റ്), വിപിന്‍.