കാറ്റിലും മഴയിലും മത്സ്യതൊഴിലാളിയുടെ വീട് തകർന്നു.
കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും മത്സ്യ തൊഴിലാളിയുടെ വീട് തകർന്നു. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കൊയിലാണ്ടി വിരുന്നുകണ്ടി ചീനംപള്ളിക്ക് സമീപം താമസിക്കുന്ന മത്സ്യ തൊഴിലാളിയായ പ്രമോദിൻ്റേയും അമ്മ സതിയുടേയും വീട് പാടെ തകർന്നത്.
ശബ്ദം കേട്ട ഉടനെ പുറത്തേക്ക് ഓടി മാറി നിന്നതിനാൽ മാത്രമാണ് സതിയും കുടുംബവും രക്ഷപ്പെട്ടത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തൽ. പന്തലായനി വില്ലജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
Advertisements