ബോംബേറ്: കോഴിക്കോട് എൽ.ഡി.എഫ്. പ്രതിഷേധം ആളിക്കത്തി
കോഴിക്കോട്: സി. പി. ഐ. (എം) കോഴിക്കോടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോംബെറെഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. നേതൃത്വത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധത്തിൽ ആർ.എസ്.എസ്, ബി. ജെ. പിക്കെതിരെ ശക്തമായ പ്രതിഷേധം ആളിക്കത്തി.
ആയിരത്തിൽപ്പരം പ്രവർത്തകരാണ് നഗരംചുറ്റി നടത്തിയ പ്രതിഷേധ സമരത്തിൽ അണിനിരന്നത്. ഇന്നലെ പുലർച്ചെ ഫറോക്കിൽ സി.പി.ഐ.(എം) ഓഫീസിന് നേരെ ആർ.എസ്.എസ്. നടത്തിയ അക്രമത്തിന് ശേഷം ഓഫീസ് സന്ദർശിച്ച് തിരികെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കാറിൽ വന്നിറങ്ങി ഓഫീസിലേക്ക് കയറുമ്പോൾ പിറകിൽ നിന്ന് എത്തിയ അക്രമിസംഘം മോഹനൻ മാസ്റ്റർക്ക് നേരെ സ്റ്റീൽ ബോംബ് എറിയുകയായിരുന്നു. രണ്ട് ബോംബാണ് എറിഞ്ഞത് അതിൽ ഒന്ന് ഉഗ്ര ശബ്ദ്തതോടെ പൊട്ടി. തലനാരിഴക്കാണ് ജില്ലാ സെക്രട്ടറി രക്ഷപ്പെട്ടത്.
6 പേരടങ്ങിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് അറിയുന്നു. ബോംബിന്റെ ചീള് തെറിച്ച് ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നഗരത്തിൽ പ്രതിഷേധം നടത്തിയത്. ഇടതുമുനനണിയിലെ ജില്ലാ നേതാക്കൾ പ്രകടനത്തിന് നേതൃത്ം നൽകി.