ഇരിങ്ങലിൽ അനുമതിയില്ലാതെ രാത്രി പറമ്പിലൂടെ റോഡുവെട്ടാന്‍ വന്ന സംഘം യുവതിയെ ആക്രമിച്ചു
പയ്യോളി: ഇരിങ്ങല്‍ അനുമതിയില്ലാതെ രാത്രി പറമ്പിലൂടെ റോഡുവെട്ടാന്‍ വന്ന സംഘം യുവതിയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അടിയ്തര ശസ്ത്രക്രിയക്ക് വധേയമാക്കിയിട്ടുണ്ട്. പുലർച്ചെ 3 മണിയോടുകൂടിയാണ് ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ഭൂമി കൈയ്യേറി അവിടങ്ങളിൽ ലോറിയിൽ കൊണ്ടുവന്ന മണ്ണ് അടിച്ച് വീതികൂടിയി റോഡാക്കി മാറ്റാനുള്ള ശ്രമം നടത്തിയത്.
ശബ്ദം കേട്ടാണ് അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് ആദ്യം യുവതി പുറത്തിറങ്ങുകയും ഒരു കൂട്ടം ആളുകൾ ഭൂമി കൈയ്യേറാനുള്ള ശ്രമം നടത്തുകയാണെന്ന് മനസിലാക്കിയതോടെ യുവതി അവരെ തടയാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് അവരെ മാരകായുധങ്ങളുമായി ഇവർ അക്രമിച്ചത്. ഇരുമ്പ് ദണ്ഡ്, മൺവെട്ടി എന്നിവ ഉപയോഗിച്ച് യുവതിയുടെ തലയ്ക് മാരകമായ പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന നാട്ടുകാർ സംഭവം അറിയുകയും ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ ഭാഗമായി പയ്യോളിയിൽ നിന്നെത്തിയ പോലീസ് സംഘം ഇവരെ പയ്യോളി ആശുപത്രിയിൽ എത്തിക്കുകയും ഗുരുതര പരിക്കായതിനാൽ അവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.