ഡല്‍ഹിമെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇ. ശ്രീധരനെ കേന്ദ്രസർക്കാർ ഓഴിവാക്കി
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍നിന്ന് ഡല്‍ഹിമെട്രോ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ അടക്കമുള്ളവരെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഒഴിവാക്കിയത്.
നല്‍കിയ വേദിയില്‍ ഉദ്ഘാടകനായ പ്രധാനമന്ത്രി മോഡിയടക്കം 6 പേരെ പാടുള്ളൂവെന്നാണ് ഓഫീസ് അറിയിച്ചത്. മോദിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, , ഗവര്‍ണര്‍ പി.സദാശിവം, കെ വി തോമസ് എം പി , മേയര്‍ സൌമിനി ജയിന്‍ എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനമുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എറണാകുളത്ത് നിന്നുള്ള എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരെയും വേദിയില്‍ നിന്ന് ഒഴിവാക്കി. വേദിയിലേക്ക് പരിഗണിക്കാനായി പതിമൂന്ന് പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു നല്‍കിയത്. ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.