ഇടതുകാലിനു പകരം വലതുകാൽ ശസ്ത്രക്രിയ നടത്തിയതായി പരാതി
ഇടതുകാലിനു പകരം വലതുകാൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് കക്കോടി സ്വദേശിനി സജ്‌ന (58) യുടെ കാലു മാറി ശസ്ത്രക്രിയ ചെയ്തത്. ഒരു വർഷം മുമ്പ് സജ്നയുടെ കാൽ വാതിലിൽ കുടുങ്ങി ഞരമ്പിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ ആരംഭിക്കുകയും തുടർന്ന് ശസ്‌ത്രക്രിയ വേണമെന്ന നിർദ്ദേശത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഓർത്തോ വിഭാഗം മേധാവി ഡോ. ബഹിർഷാൻ്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.
ശസ്‌ത്രക്രിയക്ക് മുമ്പ് സജ്നക്ക് അനസ്തേഷ്യ നൽകി. ബോധം തെളിഞ്ഞപ്പോളാണ് കാലുമാറിയ വിവരം സജ്ന അറിയുന്നത്. തെറ്റുപറ്റിയെന്ന് ഡോക്ടർ സമ്മതിച്ചതായി ബന്ധുക്കൾ പറഞ്ഞു. മന്ത്രിക്കും ഡി.എം.ഒ ക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തുനിന്ന് അപാകം ഉണ്ടായിട്ടില്ലെന്ന് എം.ഡി ഡോ. കെ. എം. ആഷിക്ക് അറിയിച്ചു. രോഗിക്ക് ഇരുകാലുകൾക്കും ടെൻഡോ അക്കിലസ് ടിയർ എന്ന രോഗമായിരുന്നെന്നും വലതുകാലിനും ശസ്‌ത്രക്രിയ നിർദേശിച്ചിരുന്നതായും പ്രസ്‌താവനയിൽ പറഞ്ഞു.
Advertisements