KOYILANDY DIARY.COM

The Perfect News Portal

600 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ചൈന

മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിനുമായി ചൈന എത്തുന്നു. പുതിയ ട്രെയിന്‍ എത്തിയാല്‍ ബീജിംഗില്‍ നിന്നും ഷാന്‍ഗായില്‍ എത്താന്‍ വെറും രണ്ട് മണിക്കൂര്‍ മതിയാകും. ചൈനയിലെ സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡാണ് ഇത്രയും വേഗതയുള്ള മാഗ്നറ്റിക് ലെവിറ്റേഷന്‍ ട്രെയിനുകളെക്കുറിച്ച്‌ ഗവേഷണം നടത്താനും അവ വികസിപ്പിക്കാനുമൊരുങ്ങുന്നത്. ചൈനയുടെ റെയില്‍വേ സിസ്റ്റം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി വന്പന്‍ കുതിച്ച്‌ ചാട്ടമാണ് നടത്തുന്നത്. ഇതിലൂടെ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈസ്പീഡ് റെയില്‍ നെറ്റ് വര്‍ക്കായി മാറുകയും ചെയ്തിട്ടുണ്ട്. ലോകത്തുള്ള മറ്റേത് ട്രെയിനുകളെക്കാളും വേഗതയുള്ളവയായിരിക്കുമിവയെന്നതാണ് പ്രത്യേകത.

ഇത്തരം രാജ്യാന്തര ട്രെയിനുകള്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ പത്ത് ശതമാനം ഊര്‍ജം കുറച്ച്‌ മാത്രമേ പുതിയ ട്രെയിനുകള്‍ക്ക് വേണ്ടി വരുകയുള്ളുവെന്നും സിആര്‍ആര്‍സി വെളിപ്പെടുത്തുന്നു. വിവിധ രാജ്യങ്ങള്‍ക്കിടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ച്‌ വരുന്നുണ്ടെന്നും സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡ് പറയുന്നു.

നിലവില്‍ ജപ്പാനിലാണ് ഏറ്റവും വേഗതയുള്ള മാഗ്ലെവ് ട്രെയിനുള്ളത്. ഇതിന് മണിക്കൂറില്‍ 603 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എന്നാല്‍ തങ്ങള്‍ വികസിപ്പിക്കുന്ന പുതിയ ട്രെയിനിന് നിലവിലുള്ള ഏത് മാഗ്ലെവ് ട്രെയിനിനേക്കാളും വേഗതയുണ്ടാകുമെന്നാണ് ചൈനീസ് മാദ്ധ്യങ്ങള്‍ അവകാശപ്പെടുന്നത്. ഈ ട്രെയിനില്‍ കയറിയാല്‍ ലണ്ടനില്‍ നിന്നും പാരീസിലേക്ക് വെറും 34 മിനുറ്റുകള്‍ മതിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *