കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിൻ്റെ കുടുംബത്തിന് വായ്‌പയുടെ പണയരേഖകൾ തിരികെ നൽകി
മാനന്തവാടി: കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിൻ്റെ കുടുംബത്തിന് വായ്‌പയുടെ പണയരേഖകൾ തിരികെ നൽകി. തോമസ് കേരള ബാങ്ക് കോറോം ശാഖയിൽ നിന്ന് വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത കാർഷിക വായ്‌പയായ അഞ്ചുലക്ഷം രൂപയും പലിശയും തള്ളിയാണ് രേഖകൾ തിരികെ നൽകിയത്. തൊണ്ടർനാട് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ തോമസിൻ്റെ ഭാര്യ സിനി, മകൻ സോജൻ എന്നിവർക്ക് രേഖകൾ കൈമാറി.
ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ. ജോണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. കെ. ശങ്കരൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. ചന്ദ്രൻ, കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ സി. അബ്ദുൽ മുജീബ്, സി. ജി. പ്രത്യുഷ്, എ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തോമസ് കൊല്ലപ്പെട്ടതിനെ തുടർന്ന് അടിയന്തര സഹായമായി സർക്കാർ പത്തുലക്ഷം രൂപയും മകന് വനം വകുപ്പിൽ താൽക്കാലിക ജോലിയും നൽകിയിട്ടുണ്ട്.
Advertisements