KOYILANDY DIARY

The Perfect News Portal

കുന്നോത്ത്മുക്കിലും നമ്പ്രത്ത്കരയിലും ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 5 പേർക്ക് പരുക്ക് – ജനം പരിഭ്രാന്തിയിൽ

കൊയിലാണ്ടി: കുന്നോത്ത്മുക്കിലും നമ്പ്രത്തകര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് 16 വയസ്സുകാരി ഉൾപ്പെടെ 5 പേർക്ക് പരുക്ക് – ജനം പരിഭ്രാന്തിയിൽ. ഇന്ന് രാവിലെയാണ് ഭ്രാന്തൻ കുറുക്കന്റെ പരാക്രമം ആരംഭിച്ചത്. എടക്കുളങ്ങര ദാക്ഷായണി, ലീല (58) കുളങ്ങര, കോതോളി മീത്തൽ മാധവി, രാജൻ (45), കല്ല്യാണി (75), ആരതി (16) കൊല്ലം എന്നിവരെയാണ് പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രാധമിക ശുശ്രീഷയ്ക്ക് ശേഷം ഇപ്പോള് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെയും കോഴിക്കോട്ടേക്ക് റഫർ ചെയ്തതായാണ് വിവരം. ഒരു മണിയൂര് സ്വദേശിയും ചികിത്സ തേടി എത്തിയതായാണ് ഒടുവിലത്തെ വിവരം.

എടക്കുളാര ദാക്ഷായണി അമ്മയെ രാവിലെ കുറുക്കൻ ആക്രമിക്കുന്ന ബഹളംകേട്ട് ഓടിച്ചെന്നപ്പോഴാണ് കൊളാര ലീല അക്രമത്തിന് ഇരയായത്. പിന്നീട് 11 മണിക്കുശേഷം തൊഴിലുറപ്പ് തൊഴിലാളിയായ മാധവിയെയും വീട്ടുമുറ്റത്ത് വെച്ച് കുറുക്കൻ ആക്രമിച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രഗേഡിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുറുക്കനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *