ഇ.കെ. അജിത്ത് മാസ്റ്റർ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാകും
കൊയിലാണ്ടി: നഗരസഭ കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് ഇ.കെ. അജിത്ത് മാസ്റ്ററെ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി തീരുമാനിച്ചു. സിപിഐയുടെ മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തശേഷം ഇന്ന് ചേർന്ന എൽ.ഡി.എഫ്. മുൻസിപ്പൽ കമ്മിറ്റി യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. ഇതോടെ രണ്ടാം തവണയാണ് അദ്ധേഹം നഗരസഭയുടെ പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനാകുന്നത്. നഗരസഭയിലെ കൊല്ലം പാവുവയൽ 10-ാം വാർഡിൽ നിന്നാണ് അദ്ധേഹം തെരഞ്ഞെടുക്കപ്പെട്ടത്. നീണ്ട 37 വർഷം സി.കെ. ജി. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ജോലിയിലേർപ്പെട്ട് ഒരു ബവർഷം മുമ്പാണ് അദ്ധേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ധേഹം 1995-2000 ലെ ആദ്യ നഗരസഭ കൌൺസിൽ അംഗവും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്നു. സി.പി.ഐ കൊയിലാണ്ടി മണ്ഡലം സിക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, LDF കൊയിലാണ്ടി മണ്ഡലം കൺവീനർ എന്നി നിലകളിൽ നടത്തിയ മികച്ച പ്രവർത്തനമാണ് അദ്ധേഹത്തെ വീണ്ടും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കാൻ ഇടയാക്കിയത്. സിപിഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡണ്ടായിരുന്നു.
നഗരസഭയിലെ മറ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരെ 30ന് ശേഷം തീരുമാനിക്കും. ബാക്കിയുള്ള 4 സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരും ഇടതുമുന്നണി മുൻ തീരുമാനപ്രകാരം സിപിഐഎം പ്രതിനിധികളായിരിക്കും.
ഇന്ന് ചേർന്ന എൽ.ഡി.എഫ്. യോഗത്തിൽ യോഗത്തിൽ പി.കെ. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. ടി.കെ.ചന്ദ്രൻ, കെ. സത്യൻ , ഇ.കെ. അജിത്ത്, അഡ്വ സുനിൽ മോഹൻ, ഇ.എസ്. രാജൻ, സി. സത്യചന്ദ്രൻ, രാമകൃഷ്ണൻ മാസ്റ്റർ, പി.കെ. കബീർ സലാല, അഡ്വ ടി.കെ.രാധാകൃഷ്ണൻ, എം.റഷീദ്, ഹുസൈൻ തങ്ങൾ, മുജീബ് പാലക്കൽ, പി.കെ.ഭരതൻ, പി.വി. സത്യനാഥൻ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ കൺവീനർ അഡ്വ.എൽ.ജി. ലിജീഷ് സ്വാഗതം പറഞ്ഞു.