എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ്. തിരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ കക്ഷികളുമായുള്ള ബന്ധം കോൺഗ്രസിന് വലിയ വെല്ലുവിളിയാവും. തിരഞ്ഞെടുപ്പ് നേട്ടത്തിനായി എൽ.ഡി.എഫ്. ഒരു വർഗീയ കക്ഷിയുടെയും പിന്തുണ തേടിയിട്ടില്ല.
അവസരവാദപരമായ രാഷ്ട്രീയ നീക്കുപോക്കുകൾ എൽ.ഡി.എഫ്. ഒരിക്കലും എടുക്കില്ല. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പിക്കെതിരെയോ, ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര കേന്ദ്ര സർക്കാരിനെതിരെയോ ഒരു പരാമർശം പോലുമില്ല. എല്ലാ ആരോപണങ്ങളും പിണറായിക്കെതിരേയും എൽ.ഡി.എഫ്. സർക്കാരിനെതിരെയുമാണ്. കേരളത്തിൽ എൽ.ഡി.എഫിന്റെ കരുത്ത് പിണറായി സർക്കാരിന്റെ ജനക്ഷേമ നയങ്ങളാണ്.
എൽ.ഡി.എഫ്. സർക്കാരിനെതിരെ വിശാലമായ രാഷ്ട്രീയ സഖ്യമുണ്ടാക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. താത്‌കാലിക രാഷ്ട്രീയ ലാഭത്തിന് സംഘപരിവാർ കക്ഷികളെയാണ് യൂ.ഡി.എഫ്. കൂട്ടുപിടിക്കുന്നത്. സിപിഐ നേതാവ് പി. കെ. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. സി.പി.എം.
സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം പി. വിശ്വൻ, കെ. ദാസൻ എം.എൽ.എ., എം. നാരായണൻ, കെ. ലോഹ്യ, ടി. രമേശൻ, സി. സത്യചന്ദ്രൻ, ഹുസൈൻ തങ്ങൾ, കെ.കെ. മുഹമ്മദ്, കെ. സത്യൻ, എൽ.ജി. ലിജീഷ്, കബീർ സലാല എന്നിവർ സംസാരിച്ചു.