KOYILANDY DIARY

The Perfect News Portal

ഗവ.ഹോമിയോ മെഡിക്കല്‍ കോളജ് വീണ്ടും CFLTC: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: കാരപ്പറമ്പിലെ ഗവ.ഹോമിയോ മെഡിക്കല്‍ കോളജ് വീണ്ടും സി.എസ്.എല്‍.ടി.സി: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. കാരപ്പറമ്പിലെ ഗവ.ഹോമിയോ മെഡിക്കല്‍ കോളജ് കെട്ടിടം വീണ്ടും സി.എസ്.എല്‍.ടി.സി (കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍) ആക്കാനുള്ള ജില്ല ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. കെട്ടിടം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി കലക്ടറെയും കോര്‍പറേഷന്‍ അധികൃതരെയും വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച കോളജില്‍ തടഞ്ഞു. തുടര്‍ന്ന്, കലക്ടറുമായി പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്‌ 15 വരെ കെട്ടിടം വിട്ടുനല്‍കണമെന്നും ശേഷം കോളജിന് തിരികെ നല്‍കാമെന്നുമായിരുന്നു കലക്ടറുടെ മറുപടി.

നിലവില്‍ വാര്‍ഡുകളില്‍ 60നു മുകളില്‍ രോഗികള്‍, ഒ.പികള്‍, ഓഫിസ്, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടമാണ് ഹോസ്പിറ്റല്‍ സൂപ്രണ്ടിനോടോ മറ്റ് അധികൃതരോടോ അന്വേഷിക്കാതെ കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഏറ്റെടുത്തത്. പരിമിതമായ സൗകര്യത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ 600 പേരുമായി പ്രവര്‍ത്തിക്കുന്ന ഹോമിയോ മെഡിക്കല്‍ കോളജ് സി.എസ്.എല്‍.ടി.സിയാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കൂടുതല്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യത ഉയര്‍ത്തുമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കോവിഡ് സെന്‍റര്‍ വരുന്നതോടെ ഇവിടം പൂര്‍ണമായി ഒഴിഞ്ഞുകൊടുക്കണം. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസ് പൂര്‍ണമായി നഷ്ടമാകും. പുതിയ കെട്ടിടം മുമ്ബ് കോവിഡ് സെന്‍ററായിരുന്ന സമയത്ത് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും അവസാന വര്‍ഷക്കാരും പ്രാക്ടിക്കല്‍ പരീക്ഷ കടലാസില്‍ എഴുതി ചെയ്യേണ്ട ഗതികേടിലായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കെട്ടിടം നേരിട്ട് വന്ന് പരിശോധിക്കാതെയാണ് അധികൃതര്‍ തീരുമാനം എടുത്തതെന്നും ആക്ഷേപമുണ്ട്.

രണ്ടു വര്‍ഷം മുമ്ബാണ് കോളജില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇത് കോവിഡ് സെന്‍ററിനു വിട്ടുകൊടുത്തു. മാസങ്ങള്‍ക്ക് മുമ്ബാണ് കോവിഡ് സെന്‍റര്‍ ഇവിടുന്ന് മാറ്റിയത്. പുതിയ കെട്ടിടം വരുന്നതിന് മുമ്ബ് കോളജും ആശുപത്രിയും പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പഴയ കെട്ടിടത്തില്‍ നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. പുതിയ ബ്ലോക്കിനോട് ചേര്‍ന്നാണ് ലേഡീസ് ഹോസ്റ്റലുമുള്ളത്. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക. സംഭവത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ കോളജിന് മുന്നില്‍ പ്രതിഷേധിച്ചു. എസ്.എഫ്.ഐ കോളജ് യൂനിറ്റ് പ്രസിഡന്‍റ് എസ്. ഹരികൃഷ്ണന്‍, ചെയര്‍മാന്‍ ആയിഷ ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *