KOYILANDY DIARY

The Perfect News Portal

കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദത്തില്‍.

തിരുവനന്തപുരം > കത്വവയില്‍ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദത്തില്‍.

‘ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്.

ഇത് ഇരയെ അപമാനിക്കലാണെന്നുമാണ് കുമ്മനം തന്റെ ഫേസ്‌ബുക്ക് പേജില്‍ വെള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ കുമ്മനത്തിന്റെ പോസ്റ്റിനു പിന്നാലെ, പെരുമ്ബാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചിത്രമടക്കം തന്റെ ഫേസ്‌ബുക്ക് പേജില്‍ കുമ്മനം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു.

Advertisements

മെയ് 18 2016ന് കുമ്മനം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ഉയര്‍ത്തിയാണ് സമൂഹമധ്യങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പെരുമ്ബാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്.

പോലീസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ് എന്ന് തുടരുന്ന കുറിപ്പും കുമ്മനം ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ബിജെപി നേതാവിനിപ്പോള്‍ തിരിച്ചടി ആയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *