KOYILANDY DIARY

The Perfect News Portal

ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി> തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. അപകട നില തരണം ചെയ്യാത്ത കുട്ടി അതീവ ഗുരുതരമായി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷമാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് നിലവില്‍ കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു.തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശിനിയയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു.

ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ തിരുവനന്തപുരം സ്വദേശി യുവതിയുമായി ബന്ധംസ്ഥാപിച്ച്‌ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു. എന്നാല്‍, ഭയം മൂലം ഇവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.

Advertisements

രണ്ടാനച്ഛന്റെ സ്വഭാവം സംബന്ധിച്ച്‌ കുട്ടി പഠിച്ചിരുന്ന എല്‍പി സ്‌കൂളില്‍ പറഞ്ഞെന്ന് ആരോപിച്ചായിരുന്നുവത്രെ മര്‍ദ്ദനം. രക്ഷിതാക്കള്‍ തന്നെയാണ് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. വീണ് പരിക്കേറ്റതെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, സംശയം തോന്നി ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *