കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ തെരെഞ്ഞെടുപ്പ് ബോധവൽക്കരണ പാവനാടകം ശ്രദ്ധേയമായി
കോഴിക്കോട്: വോട്ടുയന്ത്രത്തില്‍ എങ്ങനെ വോട്ട് ചെയ്യാം, വിവിപാറ്റ് എന്താണ് തുടങ്ങി സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും പരിഹരിക്കാനായി ജില്ല ഭരണകൂടത്തിൻ്റെ തെരഞ്ഞെടുപ്പ് ബോധവത്കരണ പാവനാടകം. ഒന്നുകേള്ക്കൂ… ഒന്നു കേള്‍ക്കൂ, നാട്ടുകാരെ എന്ന് പാടിക്കൊണ്ട് പാവകള്‍ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയാണ് നാടകം ആരംഭിച്ചത്.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള അവകാശമാണ് വോട്ട്. രാജാവിനെ തെരഞ്ഞെടുക്കുന്ന രാജാക്കന്മാരാണ് ജനങ്ങളെന്നും എല്ലാവരും വോട്ടവകാശം ഉപയോഗിക്കണമെന്നും നാടകത്തില്‍ പറയുന്നു. എങ്ങനെ വോട്ടുചെയ്യണം, വിവിപാറ്റ് എന്ത്, അതുെകാണ്ടുള്ള ഉപകാരമെന്ത്, വോട്ട് ചെയ്യേണ്ടതിെന്റ ആവശ്യകത എന്ത് എന്നിവയെല്ലാം നാടകത്തില്‍ വിവരിക്കുന്നുണ്ട്. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പാവനാടകം ഒരുക്കിയത്. ജില്ല ഭരണകൂടം നടത്തുന്ന വോട്ടുവണ്ടിയുടെ പര്യടനത്തിൻ്റെ ഭാഗമായാണ് പാവനാടകവും അരങ്ങേറിയത്. ജില്ലയില്‍ വിവിധയിടങ്ങളിലായി നാടകം അരങ്ങേറി.
രാവിലെ 10ന് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് പാവനാടക യാത്ര തുടങ്ങിയത്. സിവില്‍ സ്റ്റേഷന്, വെള്ളിമാടുകുന്ന്, നടക്കാവ്, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, സൈബര്‍ പാര്‍ക്ക്, തളി എന്നിവിടങ്ങളില്‍ വാഹനം പര്യടനം നടത്തി. വൈകീട്ട് ആറിന് ബീച്ച് പരിസരത്ത് നിഴല്‍ പാവക്കൂത്തും നടന്നു. കലക്ടര്‍ എസ്. സാംബശിവറാവു, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ കലക്ടേററ്റില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍ തോല്പാവക്കൂത്ത് കലാകേന്ദ്രവും ആയഞ്ചേരി സമന്വയ പാവനാടകസംഘവും ചേര്‍ന്ന അഞ്ചുപേരടങ്ങിയ സംഘമാണ് നാടകം അവതരിപ്പിച്ചത്. ജില്ല ഭരണകൂടം മുന്നോട്ടുവെച്ച ആശയത്തെ നാടക രൂപത്തിലാക്കിയത് നാടകസംഘമാണ്.
ജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനാണ് വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടി, േവാട്ടിങ് ശതമാനം കുറവുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പട്ടികജാതി-വര്‍ഗ കോളനികള്‍, ട്രാന്‍സ്ജെന്‍ഡര്‍ മേഖലകള്‍ എന്നിവിടങ്ങളിെലല്ലാം വോട്ടുവണ്ടി പര്യടനം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് തലേദിവസംവരെ വോട്ടുവണ്ടിയുടെ പര്യടനം തുടരും.\