ശിവദാസമേനോന് ഔദ്യോഗിക ബഹുമതികളോടെ വിട

കോഴിക്കോട്: ശിവദാസമേനോന് ഔദ്യോഗിക ബഹുമതികളോടെ വിട. മുതിര്‍ന്ന സി.പി.ഐ.എം നേതാവും, മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. രാവിലെ 10.30 ഓടെ പേരക്കുട്ടി നീത ചിതക്ക് തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ്, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍, സി. പി. ഐ. എം നേതാക്കളായ എളമരം കരീം എം. പി, പാലോളി മുഹമ്മദ് കുട്ടി, പി. കെ ശ്രീമതി ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്.

