സ്ത്രീകളുടെ കരുത്തില്‍ കുളം നവീകണം പൂര്‍ത്തിയായി
കൊയിലാണ്ടി; സ്ത്രീകൾ ഇടപെട്ടാല്‍ കുളം തോണ്ടുമെന്ന ചൊല്ല് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍! വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു കുളമാണ് മുചുകുന്നിലെ പതിനഞ്ചോളം സ്ത്രീകളുടെ കരുത്തില്‍ ഉള്ളുണര്‍ന്ന് ഉറവ ചുരത്തിത്തുടങ്ങിയത്.
ഏറെക്കാലമായി മണ്ണിടിഞ്ഞ് ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്ന എടമനഇല്ലത്തെ വടക്കേക്കുളമാണ് ഒരു കൂട്ടം സ്ത്രീകള്‍ വീണ്ടെുത്തത്. ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള സ്‌കീം പ്രകാരമാണ് കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നത്. 385 തൊഴില്‍ദിനങ്ങളിലായി 15 സ്ത്രീ തൊഴിലാളികള്‍, 35 ദിവസങ്ങളെടുത്താണ് കുളം നവീകണം പൂര്‍ത്തിയാക്കിയത്. കയര്‍ ഭൂവസ്ത്രങ്ങളിട്ട് വക്കുകള്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിര്‍വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ വി പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാപ്പാരിമീത്തല്‍ രമ സ്വാഗതവും അച്ചങ്കണ്ടി മാളു നന്ദിയും പ്രകടിപ്പിച്ചു. എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പഞ്ചായത്ത് ക്ഷേമകാര്യസമിതി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി കെ ശ്രീകുമാര്‍, ഓവര്‍സിയര്‍ ദില്‍ത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.