സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ കടകൾക്ക് രണ്ട് ദിവസം കൂടി സമയം നല്‍കുമെന്ന് കളക്ടര്‍
കോഴിക്കോട്: മിഠായിത്തെരുവിൽ സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ കടകൾക്ക് രണ്ട് ദിവസം കൂടി നൽകുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയ 92 കടകൾക്കാണ് ഇളവ് നൽകുക. ഇളവ് വേണ്ട സ്ഥാപനങ്ങളുടെ ഉടമകൾ കളക്ടറുടെ അനുമതി വാങ്ങുണമെന്നും നിർദേശം നൽകി.
ജില്ലാ ഭരണകൂടമാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. മുന്‍പുതന്നെ സുരക്ഷാ പാലിക്കാത്ത കടകൾക്കു നോട്ടീസ് നൽകിയിരുന്നു. ഇതിനുശേഷവും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതിനെ തുടർന്നാണ് ജില്ലാ കളക്ടർ കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
മിഠായിത്തെരുവിൽ തീപിടുത്തം തുടർക്കഥയായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളിലധികവും അനധികൃതമാണെന്നുള്ള കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. 1300 ൽ അധികം കടകളാണ് മിഠായിത്തെരുവിൽ പ്രവർത്തിക്കുന്നത്.