ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ കച്ചവടം ചെയ്യുന്നവരും, ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഒട്ടനവധി പേർ പേരാമ്പ്രയിലെക്ക് പോകെണ്ട അവസ്ഥയാണ്.
നേരത്തെ കൊയിലാണ്ടിയിലെ സ്വകാര്യ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഓഫീസ് പ്രവർത്തിക്കാൻ സൗകര്യമില്ലെന്ന കാരണമാണ് മാറ്റത്തിനു കാരണമെന്നാണ് പറയുന്നത്. പേരാമ്പ്രയിലെക്ക് ഓഫീസ് മാറ്റിയതോടെ കച്ചവടക്കാർക്കും, ഭക്ഷ്യ നിർമാതാക്കൾക്കും ഏറെ സമയ നഷ്ടവും പ്രയാസവും അനുഭവിക്കുകയാണ്. ഓഫീസ് കൊയിലാണ്ടിയിലെക്ക് പുനസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്ഥലം എം.എൽ.എ.യോടും, മറ്റു അധികാരികളോടും ആവശ്യപ്പെട്ടു.
യോഗത്തിൽ പി.കെ.ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. പി.പവിത്രൻ, കെ.കെ.നിയാസ്, പി.പി.കെ.ഉസ്മാൻ, ബി.എച്ച് ഹാഷിം, കെ പി. രാജേഷ്, അമേത്ത് കുഞ്ഞമ്മദ്, പി.വി.രാജേഷ് കെ.ദിനേശൻ എന്നിവർ സംസാരിച്ചു.