കൊയിലാണ്ടി ഹാർബറിൽ നിയമം ലംഘിച്ച് കൂട്ടംകൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യം വാങ്ങാനെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. ഹാർബറിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റി ഇന്നു മുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഹാർബറിൽ സാമുഹിക അകലം പാലിക്കണമെന്ന കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ വൽപ്പന തുടർന്ന സാഹചര്യത്തിലാണ് ഇന്നു രാവിലെ മത്സ്യം വാങ്ങാനെത്തിയവരെയും, കച്ചവടക്കാരെയും പോലീസ് വിരട്ടി ഓടിച്ചത്.
വടകര കോസ്റ്റൽ പോലീസ്, കൊയിലാണ്ടി, അത്തോളി പോലീസ് എന്നിവർ ഹാർബറിൽ നിലയുറപ്പിച്ചിട്ടുണ്ട്. . മത്സ്യതൊഴിലാളികളെ തല്ലിയെന്നാരോപിച്ച് തൊഴിലാളികൾ ഏറെ നേരം വിൽപ്പന നിർത്തിവെച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് വടകര ഡി.വൈ.എസ്.പി. പ്രിൻസ് എബ്രഹാം സ്ഥലത്തെത്തി മത്സ്യതൊഴിലാളികളുമായി ചർച്ച നടത്തിയശേഷം മത്സ്യ വില്പന പുനരാംരഭിച്ചു.