മാളിലെ പ്രാര്‍ഥന മുറിയില്‍ നിന്നും കുട്ടിയുടെ മാല കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍
പന്തീരാങ്കാവ്: പാലാഴി ഹൈലൈറ്റ് മാളിലെ പ്രാര്‍ഥന മുറിയില്‍നിന്നും കുട്ടിയുടെ മാല കവര്‍ന്ന ദമ്പതികള്‍ പൊലീസ് പിടിയിലായി. കാസര്‍ഗോഡ്, ഉടുമ്പു തല പുത്തന്‍പുരയില്‍ ഫസലുറഹ്മാന് (30), ഭാര്യ കണ്ണൂര്‍ പള്ളിവയല്‍ ബത്താലി ഷാഹിന (30) എന്നിവരെയാണ് പന്തീരാങ്കാവ് എസ്.ഐ വി.എം. ജയൻ്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 15ന് മക്കരപറമ്പ് വാകല്ലൂര് ഷെരീഫിൻ്റെ കുഞ്ഞിൻ്റെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. കുഞ്ഞുങ്ങളുമായി ഹൈലൈറ്റിലെത്തുന്നവര് പ്രാര്‍ഥനക്ക് പോവുമ്പോ ള്‍ നമസ്കാര മുറിയുടെ അടുത്തുനിന്ന് കുട്ടികളുടെ ആഭരണം പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മുമ്ബും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കാത്തതിനാലാണ് അന്വേഷണം നടക്കാതിരുന്നത്.
മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂരില്‍നിന്നും മോഷണത്തിനായി സ്കൂട്ടറിലാണ് ഇരുവരും കോഴിക്കോട്ടെത്തുന്നത്. ഒരേ ദിവസം വ്യത്യസ്ത വേഷത്തില്‍ കണ്ടതാണ് ഇരുവരെയും സംശയിക്കാന്‍ കാരണമായത്.ഷാഹിനയുടെ രണ്ടാം ഭര്‍ത്താവാണ് ഫസലുറഹ്മാന്. ഷാഹിനയുടെ സഹോദരന്മാരും ഫസലുറഹ്മാനുമായി കൈയാങ്കളിക്ക് തളിപ്പറമ്പ് സ്റ്റേഷനില്‍ കേസുണ്ട്.
മദ്യം കടത്താൻ ശ്രമിച്ച ബസ് കണ്ടക്ടർ പിടിയിൽ
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന വ്യാജേന തളിപ്പറമ്പ് സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ച് ചോദ്യംചെയ്യുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ ഓഫിസര്‍ ഉണ്ണി, പി.പി. വിനീത്, സബീഷ് കുമാര്‍, ഹാജിറ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.